കൊച്ചുചോറ്റാനിക്കര ദേവി ക്ഷേത്രത്തിലേക്ക് സ്വാഗതം. ആശ്രിത വത്സലയായ അമ്മയുടെ അനുഗ്രഹത്തിനായി നിരവധി ഭക്തജനങ്ങൾ ഒത്തു ചേരുന്ന ഒരു പുണ്യ ക്ഷേത്രം.
Experience the Spiritual Essence
"Beyond the rituals lies a silence that heals the soul."
കൊച്ചുചോറ്റാനിക്കര ദേവി ക്ഷേത്രത്തിലേക്ക് സ്വാഗതം. ആശ്രിത വത്സലയായ അമ്മയുടെ അനുഗ്രഹത്തിനായി നിരവധി ഭക്തജനങ്ങൾ ഒത്തു ചേരുന്ന ഒരു പുണ്യ ക്ഷേത്രം.
"Beyond the rituals lies a silence that heals the soul."
അവിടെ തങ്ങളുടെ ഉപാസനമൂര്‍ത്തികളായ ചോറ്റാനിക്കര ദേവിയേയും, പര്രബഹ്മ സ്വരൂപനായ പരമശിവനേയും, മായാരൂപേണ വര്‍ത്തിക്കുന്ന പാര്‍വ്വതി ദേവിയേയും സങ്കല്‍പ്പിച്ച് പൂജാദികര്‍മ്മങ്ങള്‍ അനുഷ്ഠിച്ചുവന്നിരുന്നു. ഈ യോഗികൾ ശ്രീ ച്രകപൂജയ്ക്കും, പൗർണമി പൂജയ്ക്കും ഏറെ പ്രാധാന്യം കല്‍പ്പിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയെന്നോണം കൊച്ചുചോറ്റാനിക്കര ക്ഷേത്രത്തിൽ പൗർണമി പൂജ ഇന്നും നിര്‍വിഘ്നം നടന്നു കൊണ്ടിരിക്കുന്നു.
യോഗിക്കു മൂന്ന് ശിഷ്യന്‍മാരുണ്ടായിരുന്നതായിട്ടാണറിവ്. ഇവര്‍, സുബ്രഹ്മണ്യൻ, ശാസ്താവ്, ഹനുമാന്‍ എന്നീ ദേവതകളുടെ ഉപാസകന്മാരായിരുന്നു. ഇവര്‍ നിത്യ ബ്രഹ്മചാരികളായിരുന്നതുകൊണ്ട് പിന്‍ഗാമികള്‍, ഇല്ലാതെവരികയും മഠം നിശ്ശേഷം നശിക്കുകയും അതിന്റെ നാമധേയം ഇല്ലാതെ വരികയും ചെയ്തു.
കാരണമന്വേഷിക്കുവാനായി പല പ്രഗല്‍ഭ ജ്യോൽസ്യന്മാരെയും ചെന്നുകണ്ടു. പ്രശ്നവശാല്‍ ചിരപുരാതനമായ ഒരു ദുർഗ്ഗാക്ഷേത്രത്തിന്റെ നാശമാണ് ഈ ദുരിതങ്ങള്‍ക്കും അസ്വാസ്ഥ്യങ്ങൾക്കും കാരണമെന്ന് തെളിഞ്ഞു. അതിന്റെ മൂലശക്തി ചോറ്റാനിക്കരഅമ്മയാണെന്നും തെളിഞ്ഞു. ഇതിനു പ്രതിവിധിയായി മേലൂട്ട് എന്ന് വിളിച്ചിരുന്ന സ്ഥാനത്ത് ക്ഷേത്രം പണിതീര്‍ക്കുകയും താന്ത്രിക വിധിപ്രകാരം ചോറ്റാനിക്കരയമ്മ മൂലശക്തിയായ കൊച്ചുചോറ്റാനിക്കര അമ്മയെ പുനഃപ്രതിഷ്ഠിക്കുകയും ചെയ്തു.
ഒരേ ശ്രീകോവിലില്‍തന്നെ തുല്യപ്രാധാന്യത്തോടുകൂടി ഭഗവതിയേയും വിഷ്ണുവിനേയും ആരാധിയ്ക്കുന്നു. ക്ഷേത്രത്തിൽ ദേവിയെ വിഗ്രഹസാന്നിദ്ധൃത്തിലും മഹാവിഷ്ണുവിനെ സാളഗ്രാമരുപത്തിലുമാണ് ഇവിടെ ആരാധിയ്ക്കുന്നത്.
"പ്രധാന പ്രതിഷ്ഠയോടൊപ്പം തന്നെ തുല്യ പ്രാധാന്യത്തോടെ ആരാധിക്കപ്പെടുന്ന ഉപദേവതകളും ഇവിടുത്തെ ചൈതന്യത്തിന് മാറ്റുകൂട്ടുന്നു."
വടക്കോട്ട് കല്ലടയാറ്റിലേയ്ക്ക് ദര്‍ശനമുള്ള ഒരു ശിവാലയമാണ്. കാട്ടാള രൂപംപൂണ്ട ശിവന്‍ ഘോരയുദ്ധത്തില്‍ പരാജിതനായ അര്‍ജ്ജുനന് പാശുപതാസ്രതം നല്‍കി നില്‍ക്കുന്ന ശിവഭാവമാണ് ഇവിടുത്തെ പ്രതിഷ്ഠ.
ശിവന്‍ ഉപദേവനാണെങ്കിലും ദേവിക്ക് തുല്യം പ്രാധാന്യം നല്‍കുന്നു. കേരളത്തില്‍ വിരലിലെണ്ണാവുന്ന ക്ഷ്രേതങ്ങളില്‍ മാത്രമാണ് ഇങ്ങനെയുള്ള പ്രതിഷ്ഠയുള്ളത്.
ക്ഷേത്രത്തിൽ കിഴക്കോട്ടു ദർശനമായി ശ്രീ ദുർഗ്ഗാദേവിയും പടിഞ്ഞാറോട്ടു ദർശനമായി ശ്രീ ഭദ്രകാളി ദേവിയും ശ്രീകോവിലുകളിൽ കുടികൊള്ളുന്നു.
കൊച്ചുചോറ്റാനിക്കര അമ്മ
മകം ദർശനം – സർവ്വാലങ്കാര വിഭൂഷിത
മകരമാസത്തിലെ മകം നാളിലാണ് കൊച്ചുചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ മകം തൊഴൽ. ദുർഗ്ഗാദേവിക്കാണ് ഇവിടെ മകം തൊഴലിന് പ്രത്യേകത. മകം തൊഴലിന് സ്ത്രീകളും പുരുഷന്മാരും ഒരേപോലെ എത്തിച്ചേരുന്നു എന്നുള്ളത് ഇവിടുത്തെ പ്രത്യേകതയാണ്. മകം തൊഴുത് നിറപറ സമർപ്പിച്ചാൽ സർവ ഐശ്വര്യങ്ങളും ഉണ്ടാകുമെന്നാണ് വിശ്വാസവും അനുഭവവും. ശക്തി സ്വരൂപിണിയായ അമ്മയെ സർവ്വാ ലങ്കാര വിഭൂഷിതയായി മകoനാളിൽ മാത്രമാണ് ദർശിക്കാൻ കഴിയുക.
മകം തൊഴൽ
നിറപറ സമർപ്പണം
2026 ലെ കണക്കനുസരിച്ച് കഴിഞ്ഞ 56 വർഷമായി എല്ലാ മാസവും പൗർണമി നാളിൽ (വെളുത്ത വാവ്) പൗർണമി പൂജ നിർവിഘനം നടന്നുവരുന്നു. തിരുസന്നിധിയിൽ എത്തിച്ചേരുന്ന ഭക്തജനങ്ങൾക്ക് അമ്മയുടെ അനുഗ്രഹം വാരിച്ചൊരിയുന്ന പ്രിയങ്കരമായ വഴിപാടാണ് പൗർണമി പൂജ.
ജന്മനക്ഷത്രത്തിൽ എല്ലാവിധ ഐശ്വര്യങ്ങൾക്കും വേണ്ടി പൗർണമി പൂജ നടത്തപ്പെടുന്നു. മഹാദേവി ചന്ദ്രന്റെയും, ചന്ദ്രന്റെ കലകളുടേയും രൂപത്തോടുകൂടിയവളാകുന്നു. പൗർണമി ദിനത്തിൽ ചന്ദ്രന്റെ ഷോഡശകലങ്ങളും പ്രകാശിയ്ക്കുന്നു. സൃഷ്ടിയിലെ കാലതത്വം പതിനഞ്ച് തിഥികളായും ഭവിയ്ക്കുന്നു. സമ്പത്ത്, ഐശ്വര്യം, മംഗല്യസിദ്ധി, ഉദ്ദിഷ്ടകാര്യസിദ്ധി, രോഗശാന്തി, മനഃശാന്തി, സന്താനലബ്ധി, സർവ്വദുരിത നിവാരണം, കൂടാതെ ആദ്ധ്യാത്മികവും ഭൗതികവുമായ എല്ലാവിധ ഉന്നതിയും പൗർണമി പൂജകൊണ്ട് നേടാൻ സാദ്ധ്യമാണ്.
വലിയഗുരുതി പൂജ
എല്ലാ പൗർണമി നാളിലും ശ്രീഭദ്രകാളിയുടെ തിരുമുൻപിൽ ഗുരുതിപൂജ നടത്തുമെങ്കിലും മകരമാസത്തിലെ മകം തൊഴലിന് മാത്രമാണ് ഇവിടെ വലിയഗുരുതിപൂജ നടത്തുന്നത്. വലിയഗുരുതി പൂജ കണ്ടുതൊഴുതാൽ സകല സൗഭാഗ്യങ്ങളും ലഭിക്കുമെന്നാണ് വിശ്വാസവും അനുഭവവും.
ശ്രീ ഭഗവതിയുടെ അനുഗ്രഹം
The Grace of the Divine Mother
Experience the divine presence at Kochu Chottanikkara. Whether you are traveling from afar or visiting locally, we are here to guide your journey to the sanctuary.
കൊച്ചുചോറ്റാനിക്കര ദേവീക്ഷേത്രം,
കരിമ്പിന്‍പുഴ, കൊട്ടാരക്കര,
കൊല്ലം ജില്ല, കേരളം.
പുനലൂര്‍- കൊട്ടാരക്കര-പുത്തൂര്‍വഴി പാലമുക്ക് ജംഗ്ഷനില്‍ എത്തുക അവിടെ നിന്ന് വടക്കോട്ട് 1 കിലോ മീറ്റര്‍.
കുണ്ടറ- പുത്തൂര്‍ വഴി പാലമുക്ക് ജംഗ്ഷനില്‍ എത്തുക അവിടെ നിന്ന് വടക്കോട്ട് 1 കിലോമീറ്റര്‍.
അടൂര്‍ - കടമ്പനാട്- നെടിയവിള വഴി കുന്നത്തൂര്‍ പാലത്തിന് കിഴക്ക് വശത്തുള്ള പാലമുക്ക് ജംഗ്ഷനില്‍ ഇറങ്ങിയിട്ട് അവിടെനിന്ന് വടക്കോട്ട് 1 കിലോമീറ്റര്‍.
കായംകുളം-കരുനാഗപ്പള്ളി മാവേലിക്കര എന്നീ സ്ഥലങ്ങളില്‍ നിന്നും ശാസ്താംകോട്ട ഭരണിക്കാവ് വഴി കുന്നത്തൂര്‍ പാലത്തിന് കിഴക്ക് വശമുള്ള പാലമുക്ക് ജംഗ്ഷനില്‍ ഇറങ്ങിയിട്ട് അവിടെനിന്നും വടക്കോട്ട് 1 കിലോമീറ്റര്‍.
വിവിധ ദിക്കുകളിൽ നിന്ന് ക്ഷേത്രത്തിലേക്ക് എളുപ്പത്തിൽ എത്താവുന്നതാണ്. ഭക്തജനങ്ങൾക്ക് സൗകര്യപ്രദമായ യാത്രാ മാർഗ്ഗങ്ങൾ തിരഞ്ഞെടുക്കാം.
error